hi friends ...

this blog is created primarily to post my blogs...but i also wish to give a handful of "clicks" which will help you in surfing through net. i give some interesting sites, if u wish u can see use those. i also would like you to comment my post as and when it is posted.
thank you

Thursday, November 3, 2011

ഇത് പ്രണയമോ???



കാലത്തിന്‍റെ യാത്രയില്‍ പലരെയും നാം കണ്ടു മുട്ടും പലരും പല വഴിക്കായി പിരിയുകയും ചെയ്യും. എന്തുകൊണ്ട് ഇതെല്ലം ഇങ്ങനെ? ആര്‍കും അറിയില്ല. അങ്ങനെ ഒരു കഥയാണ്‌ വിശാലിന്‍റെയും വിനീതയുടെയും.

സീന്‍ ഒന്ന്.

വളരെ ചുറുചുറുക്കുള്ള ഒരു പയ്യനാണ് വിശാല്‍. എല്ലാരോടും മിണ്ടുന്ന പ്രകൃതം. കാണുവാന്‍ ആരും മോശം പറയാത്ത ഒരു ചെറുപ്പക്കാരന്‍. അത്കൊണ്ട് തന്നെ അവനെ എല്ലാവര്ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വലിയ കാര്യമാണ്. ക്ലാസ്സില്ലാത്ത സമയത്തെല്ലാം അവന്‍ പെണ്‍കുട്ടികളുടെ കൂടെ പോയി ഇരിക്കും. എന്നാല്‍ പഠനത്തിലും അവന്‍ മിടുക്കനാണ്. അങ്ങനെ ഇരിക്കെ അവരുടെ ക്ലാസ്സിലേക്ക് പുതിയ അഡ്മിഷന്‍ ആയി വിനീത എത്തുന്നത്‌. അതികം ആരോടും മിണ്ടുന്ന പ്രകൃതമല്ല അവളുടേത്. ചെറുപ്പം മുതല്‍ക്കെ തന്നെ ഒരുപാട് ഒട്ടപെടലുകള്‍ ഉള്ളതിനാലാവാം സധാ സമയവും ഒരു പുസ്തക പുഴു പോലെ. ആണ്‍കുട്ടികളോട് അവള്‍ മിണ്ടാറെ ഇല്ല. അങ്ങെനെ ഏറെ ദിവസങ്ങള്‍ കടന്നു പോയി.

സീന്‍ രണ്ടു

ഒരു മാസത്തോളം ക്ലാസുകള്‍ അങ്ങനെ പോയി. എന്നിട്ടും എല്ലാ പെണ്‍കുട്ടികളും തന്നോട് മിണ്ടുന്നു, വിനീത മാത്രം!! വിശാലിന് കൌതുകമായി. ഒരിക്കല്‍ അവന്‍ അവളുടെ അടുത്ത് ചെന്നിരുന്നു. അവള്‍ അവനെ ഒന്ന് നോക്കി വീണ്ടും പുസ്തകം വായന തുടര്‍ന്ന്.

വിശാല്‍: ഹായ് വിനീത.

വിനീത: (മെല്ലെ തല ഉയര്‍ത്തി, ഒരു ചെറു പുഞ്ചിരിയോടെ) ഹായ്..

വിശാല്‍: താന്‍ എന്താ ആരോടും മിണ്ടാത്തത്??

വിനീത: മിണ്ടാന്‍ തോന്നാത്തതു കൊണ്ട്!!

വിശാലിന് ദേഷ്യമാണ് വന്നതു, എന്നാലും കുറച്ചു നേരം അവര്‍ സംസാരിച്ചു വീട്ടുകര്യങ്ങളും നാട്ടുകര്യങ്ങളും. അങ്ങനെ അവര്‍ മാനസ്സിലാക്കി തങ്ങള്‍ അടുത്തടുത്ത വീടുകാരനെന്നു. ബ്രേക്ക്‌ കഴിഞ്ഞു, പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു വിശാല്‍ പോയി അവനുടെ സീറ്റില്‍ ഇരുന്നു.

ആരും ആയി വഴക്കടിക്കുന്ന ഒരു പ്രകൃതമാണ് വിശാലിന്‍റെത്. അതുകൊണ്ടു തന്നെ ആണ്‍കുട്ടികള്‍ക്ക് അവനെ ഇഷ്ടമെ അല്ല. എന്നും ആരോടെങ്കിലും കയര്‍ക്കും. എന്നും പ്രശ്നങ്ങള്‍ തന്നെ. വീട്ടില്‍ ആണെങ്കിലും ആരോടും സ്നേഹമില്ല. എപ്പോളും വഴക്ക് തന്നെ.

സീന്‍ മൂന്നു

പിന്നീട് അവന്‍ അവളെ കൂടുതല്‍ സ്രെധിക്കുവാന്‍ തുടങ്ങി. എപ്പോളും അവളുടെ അടുത്ത് ചെന്നിരിക്കും, സംസാരിക്കും. എന്നാല്‍ ഇതൊന്നും തന്റെ കൂടെ ഉള്ള മറ്റു കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നില്ല. പലരും പലപ്പോലും അവളോട്‌ അവര്‍ കാമുകികാമുകനാണോ എന്നു വരെ ചോദിച്ചിരുന്നു. എല്ലാവരോടും അല്ല എന്ന് അവള്‍ പറഞ്ഞു ചിരിക്കും. എല്ലാവരും അവളോട്‌ പറയും അവന്‍ സ്വാര്‍ത്ഥന്‍ ആണ് എന്നൊക്കെ. എന്നാലോ അവള്‍ അതൊന്നും കൂട്ടാക്കിയിരുന്നില്ല, അവന്‍ അവളോട്‌ അങ്ങനെ ആയിരുന്നില്ല അതായിരുന്നു അവള്‍ക്കു പറയാനുള്ളതു!!
അവനു അവളെ വല്യ കാര്യമാണ്. അവളെ കാണുന്നതാണ് അവനുള്ള ഏക സന്തോഷം എന്നു അവന്‍ പറയും. ഒരിക്കല്‍ പിണങ്ങി ഇറങ്ങിയ അവളുടെ കൈ പിടിച്ചു നിര്‍ത്തി അവന്‍ പറഞ്ഞു എനിക്ക് നിന്നെ വേണം എന്ന്. അന്നൊന്നും വാക്കുകളുടെ അര്‍ഥം അവള്‍ക്കു മനസിലായിരുന്നില്ല. എനിക്ക് കൈ വടനിക്കുന്നു വിശാല്‍ എന്നു പറഞ്ഞതല്ലാതെ..... എന്നിരുന്നാലും അവര്‍ നല്ല സുഹൃത്തുക്കള്‍ ആയി തന്നെ തുടര്‍ന്ന്. വൈകുന്ന വേളയില്‍ അവന്‍ അവളെ വീട്ടില്‍ കൊണ്ട് ചെന്നാക്കും. അങ്ങനെ വീടുകാരുടെ പ്രീതിയും വിശാലിന്റെ കൂടെ. അവള്‍ക്കും അവനെ വലിയ ഇഷ്ടമാണ്. വിശാലിന്റെ അമ്മ എപ്പോളും വിനീതയെ വിളിക്കും അവന്‍ കഴിക്കുന്നില ഒന്ന് പറയു കഴിക്കാന്‍. അങ്ങനെ അവന്റെ കൊച്ചു കൊച്ചു കാര്യങ്ങള്‍ വരെ ആ അമ്മ അവളോട് പറയും. അവളെയും അവര്‍ക്ക് വല്യ കാര്യമായിരുന്നു അവര്‍ക്ക്.

സീന്‍ നാല്

ഒരിക്കല്‍ തങ്ങള്‍ ഒരുമിച്ചു പരീഷക്ക് പഠിക്കുമ്പോള്‍ അവന്‍ സങ്കടപെട്ടിരിക്കുന്നതു അവള്‍ കണ്ടു.
വിനീത: എന്താ വിശാല്‍ നീ വിഷമിചിരിക്കുന്നതു???
വിശാല്‍: എന്നെ ആരൊക്കെയോ കൊല്ലാന്‍ വരുന്നപോലെ തോന്നുകയാണ്. എനിക്ക് പേടി ആകുന്നു.
അങ്ങനെ പറഞ്ഞു അവന്‍റെ കണ്ണുകള്‍ നിറയുന്നതു അവള്‍ അലഭുതതോടെ നോക്കി.

വിനീത: സാരമില്ല നീ കുറച്ചു നേരം ഉറങ്ങിക്കോള് അപ്പോള്‍ എല്ലാം ശേരിയാകും.

വിശാല്‍: നീ പോകരുത്, എനിക്ക് ഒറ്റയ്ക്ക് ഇരിക്കാന്‍ പേടി ആകുന്നു.

അവന്റെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ട് അതാണ്‌ കാരണം എന്ന് വിനീതക്ക് അറിയാം. അവള്‍ പറഞ്ഞു അവള്‍ അവിടെ തന്നെ ഇരുന്നോളാം.

എന്നിട്ട് പുസ്തകം എടുത്തു അവള്‍ പഠിക്കുവാന്‍ തുടങ്ങി.
പെട്ടെന് വിശാല്‍ ഉണര്‍ന്നു. അവളുടെ കൈ പിടിച്ചു. എന്നിട്ട് അത് തന്‍റെ അടുതെക്കടുപിച്ചു അവളുടെ കയ്യില്‍, തലവെച്ചു ഉറങ്ങി. ആകെ അമ്പരന്നു പോയ അവള എന്താണ് ചെയ്യേണ്ടത് എന്നറിയാതെ....
ആരെങ്കിലും കണ്ടാല്‍ തെറ്റിദ്ധരിക്കും എന്നു ഭയന്ന അവള്‍ അവന്‍ ഉറങ്ങി എന്ന് ഉറപ് വരുത്തി കൈ വലിച്ചു. അവന്‍ പെട്ടെന്ന് പേടിപ്പിക്കുന്ന രീതിയില്‍ എണീറ്റു അവളെ നോക്കി. പേടിച്ചിരുന്ന അവളെ അവന്‍ നോക്കി വീണ്ടും കൈ പിടിച്ചു തലവെച്ചുറങ്ങി. പിന്നീട് അവള്‍ ഒന്നും ചെയ്തില്ല.

കുറച്ചു കഴിഞ്ഞു വിശാല്‍ ഉറക്കമെണീട്ടു. എന്നിട്ട് അവളോട്‌ പറഞ്ഞു എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. പൊട്ടിചിരിച്ചു കൊണ്ട് വിനീത, നിനക്ക് വട്ടായോ?? ഏന് ചോദിച്ചു അവള്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി... പെട്ടെന് വിശാല്‍ മുട്ടുകുത്തി നിന്ന് അവളുടെ കൈകള്‍ പിടിച്ചു അമര്‍ത്തി ചുംബിച്ചു.

അവള്‍ കൈ വലിച്ചു. എന്താണെന്നു അറിയാതെ അവള്‍ അമ്പരന്നു നിന്ന്. അന്നും അവന്‍ അവളെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. എന്നാല്‍ വഴിയില്‍ നടക്കുന്ന സമയത്തു അവള്‍ അവനോടു ഒന്നും തന്നെ മിണ്ടിയില്ല. അവന്‍ അവളെ വിളിച്ചു അന്ന് എങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം അവള്‍ അവനോടു പറഞ്ഞു, നീ എന്നെ ഒരു സുഹൃത്തായി കാണുകയാണ് എങ്കില്‍ മാത്രം ഇനി എന്നെ വിളിച്ചാല്‍ മഹതി എന്നു. നീ എന്നും എനിക്ക് നല്ല സുഹൃത്തായിരിക്കും എന്ന്. എന്നാല്‍ അന്ന് മുതല്‍ അവള്‍ക്കു അവനോടു പ്രണയമാണോ സൌഹൃതമാണോ!! അറിയില്ല!!

സീന്‍ അഞ്ചു

അങ്ങനെ ഇരിക്കെ വെശാലിനെ വേറെ ഒരു കോളേജില്‍ പഠിക്കാന്‍ കിട്ടി. ട്രാന്‍സ്ഫര്‍ മേടിച്ചു അവന്‍ പോയി. അവള്‍ക്കു വല്ലാത്ത ഒരു ശൂന്യത. എന്നാല്‍ ഒരിക്കല്‍ അവള്‍ അവനെ ബസ്‌ സ്റ്റാന്‍ഡില്‍ വെച്ച് കാണുവാന്‍ ഇടയായി. അവള്‍ അവനെ ഏറെ സന്തോഷത്തോടെ വിളിച്ചു. നീ വരുന്നില്ലേ എന്നു ചോദിച്ചു. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ അവന്‍ നോക്കി വരുന്നില്ല എന്ന് പറഞ്ഞു. അവള്‍ സങ്കടതോടെ നടന്നകന്നു. പിന്നീട് അവള്‍ അവനെ വിളിക്കാതെ ആയി. കുറെ നാളുകള്‍ക്കു ശേഷം ഒരിക്കല്‍ അവള്‍ അവനെ വിളിച്ചു. നീ എന്താണ് എന്നെ വിളിക്കാത്തത്?? എന്നു ചോദിച്ചു!!

വിശാല്‍: എനിക്ക് സമയമില്ല...

വിനീത: അതെന്താ???

വിശാല്‍ അവളോട്‌ ഒരുപാടു കയര്‍ത്തു. ഇത്രയും നാള്‍ നിനക്ക് എന്നെ വിളിക്കമായിരുന്നല്ലോ എന്നൊക്കെ പറഞ്ഞു... എന്തിനെന്ന് അറിയാതെ അവള്‍ അമ്പരന്നു നിക്കുമ്പോള്‍ അവന്‍ പെട്ടെന്ന് പറഞ്ഞു എനികെന്‍റെ കാമുകിയെ വിളിക്കുവാന്‍ സമയം വേണം എനിക്ക് നിന്നെ വിളിക്കേണ്ട എന്ന്.

അവള്‍ ആകെ വിഷമിച്ചു. അതു പ്രേമം ഉള്ളില്‍ ഉണ്ടായിട്ടല്ല മറിച്ചു താന്‍ ഒരുപാട് മറ്റുള്ളവരോട് പറഞ്ഞ തന്‍റെ ഏക പ്രിയ സുഹൃത്ത്‌, തന്നെ മറ്റുള്ളവരോട് മിണ്ടുവാന്‍ പടിപിച്ച തന്റെ സുഹൃത്ത്‌ അവന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ കാര്യം അവളോട്‌ പറഞ്ഞില്ല. പിന്നെ അവളുടെ മനസിലേക്ക് പഴയ കാര്യങ്ങള്‍ അലയടിച്ചു വന്നു. അവള്‍ ചോദിച്ചു അന്ന് നീ കയ്യില്‍ ചുബിച്ചതോ??
അതും വെറും ഒരു തമാശ, നീ എനിക്ക് സഹോദരിയെ പോലെ ആണ് എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വെച്ച്.
സങ്കടം സഹിക്കാന്‍ വയ്യാതെ അവള്‍ കൊരിചോരിയുന്ന അ മഴയത്തു ഇറങ്ങി. ഒരുപാടു കരഞ്ഞു.... മഴയത്തു കരയുന്നതാണ് എനികിഷ്ടമെന്ന് പറഞ്ഞ ചാപ്ലിന്റെ വാക്കുകള്‍ അവള്‍ക്കു ഓര്മ വന്നു, അവളുടെ കണ്ണുനീര്‍ ആരും കണ്ടില്ല. അന്ന് നനഞ്ഞു കുതിര്‍ന്ന മനസ്സില്‍ ഇവിടെങ്ങും ഇല്ലാത്ത ഒരു ശൂന്യത... അവളുടെ കണ്ണുനീര്‍ ആ മഴയത്തു അലിഞ്ഞലിഞ്ഞു ഇല്ലാതായി... അങ്ങനെ ഒരു സൌഹൃദത്തിനു വിരാമമായി. ഇന്നും അവള്‍ക്കറിയില്ല അതു പ്രണയമോ സൌഹൃതമോ!!!


ഇതിലെ കഥാപാത്രങ്ങള്‍ക്ക് എന്റെ മുഖച്ചായ തോന്നുന്നുണ്ടെങ്കില്‍ അതു തികച്ചും സത്യമാണ് എന്‍റെ ആദ്യത്തെ കഥപോലെ. ഇനിയും എത്ര എത്ര  കഥകളാനു പറയുവാന്‍ ഇരിക്കുന്നതു.!! 

Monday, October 10, 2011

ഒരു മൌനത്തിന്‍ പ്രണയം

സീന്‍ 1 :


ഒരുപാട് സംസാരിക്കുവാന്‍ ഇഷ്ടമുള്ള ഒരു കുട്ടിയാണ് റോസ്. എവിടെ ചെന്നാലും ആരോടും മിണ്ടുവാന്‍ ഒരു മടിയും ഇല്ല. അങ്ങനെ ഒരിക്കെ തന്‍റെ അച്ഛനുമായി അവള്‍ ആശുപത്രിയില്‍ പോയി. മരുന്നുകള്‍ കഴിക്കാന്‍ തീരെ ഇഷ്ടമില്ലാത്ത അവള്‍ക്കു ഡോക്ടര്‍ കുറെ മരുന്ന് കുറിച്ച് കൊടുത്തു. അത് മേടിക്കുവാനായി അച്ഛനും ഒപ്പം അവള്‍ മരുന്ന് കടയില്‍ എത്തി. അപ്പോളും അവള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവളെ അറിയുന്ന അച്ഛന്‍ ഒന്നും തിരിച്ചു പറഞ്ഞില്ല. മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. താന്‍ എന്നും സണ്‍‌ഡേ ക്ലാസ്സില്‍ പഠിച്ചു കൊടിരുന്നപ്പോള്‍ താന്‍ ഏറെ നോക്കിയിരുന്ന ചേട്ടന്‍, റോയ്‌, അവിടെ നില്‍കുന്നു. പതിവ് പോലെ മരുന്ന് കടയിലെ ചേച്ചി എടുത്തു വെച്ച്. ഒരു വലിയ ഗുളിക കണ്ടു അന്തിച്ചു നിന്ന അവളോട്‌ അവന്‍ കുശലം ചോദിച്ചു.


റോയ്‌ : പഠിക്കുവാണോ, എന്താ പടികുന്നെ?


അവള്‍ അച്ഛനെ ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു.


റോസ് : അതെ


പരുങ്ങി നിന്നത് കണ്ടു അച്ഛന്‍ എല്ലാം റോയോടു പറഞ്ഞു. റോയ്‌ അവളെ നോക്കി ചിരിച്ചു. പിന്നെ അവള്‍ മിണ്ടിയില്ല ഒന്നും.


പിന്നെ അവര്‍ യാത്ര പറഞ്ഞു നടന്നു. പിന്നെയും അച്ഛനോട് കുറെ സംസാരിക്കാന്‍ തുടങ്ങി. അതിനിടയില്‍  അവള്‍ അവനെ കുറിച്ച് അച്ഛനോട് ചോദിച്ചു. അങ്ങനെ നടന്നകന്നു.




സീന്‍  2


രണ്ടുപേര്‍ക്കും ഇഷ്ടമാണ് എന്നാല്‍ അത് പറയുവാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. ഏറെ സ്വപ്‌നങ്ങള്‍ ഇരുവരും കണ്ടു. എന്നാല്‍ അത് പറയുവാന്‍ ധൈര്യപെട്ടില്ല. പിറ്റേന്ന് അവള്‍ കോളേജിലേക്ക് പോകുന്നതു അവന്‍ നിക്കുന്ന ഷോപിന് മുന്നില്‍ കൂടി ആണെങ്കിലും അവള്‍ നോക്കിയതെ ഇല്ല. അവന്‍ അവളെ നോക്കി എങ്കിലും നിരാശനായി. അങ്ങനെ വീണ്ടും അവര്‍ പഴയപോലെ. പഠനത്തില്‍ അവള്‍ വ്യാപൃത ആയതിനാല്‍ അവനെ കുറിച്ച് മറന്നു. അര്‍ഹിക്കുന്നതല്ലേ മോഹിക്കാവു!!!




സീന്‍ 3


അങ്ങനെ അവര്‍ പഴയപോലെ. ഒരിക്കല്‍ അവള്‍ പള്ളിയില്‍ പോയപ്പോള്‍ അവനെ കണ്ടു എങ്കിലും, ഒന്ന് ചിരിക്കുക കൂടി ഉണ്ടായില്ല. അന്ന് അച്ഛന്‍ പള്ളിയില്‍ ഒരു വിനോത യാത്രയെ കുറിച്ച് പറഞ്ഞു, വിനോതം അല്ല അത് വിശുദ്ധ ദേവാലയങ്ങളിലേക്ക്, പള്ളിയില്‍ നിന്നുള്ളവര്‍ ഒരിമിച്ചു ഒരു യാത്ര.
അന്ന് രാത്രി. റോസ് അച്ഛനോട് : “ ഞാന്‍ പൊക്കോട്ടെ ആ യാത്രക്ക്”
അച്ഛന്‍ : അതിനെന്താ, പക്ഷെ ഞങ്ങള്‍ വരുന്നില്ല, അമ്മക്ക് യാത്ര പാടില്ല. മറ്റുള്ളവര്‍ ഒക്കെ ഉണ്ടാകും. അന്നമെചിടെ വീടുകാരുടെ കൂടെ നിന്നാല്‍ മതി.
സമ്മതം മൂളി റോസ് യാത്രക്കൊരുങ്ങി.


യാത്രക്ക് എല്ലാവരും കൂടെ ഉള്ളവരെ ഇരുത്തി അവസാനം റോസ് ഒറ്റക്കായി. അവള്‍ ഒരു സീറ്റില്‍ ചെന്നിരുന്നു. ഇനി ആരും ഉണ്ടാവില്ല. എങ്ങനെ താന്‍ ആരോടും മിണ്ടാതെ മൂന്നു ദിവസം???!!
അത് ഓര്‍ത്തു അവള്‍ ജനാലയില്‍ കൂടി നോക്കി ഇരുന്നു. പെട്ടെന്ന് ബസ്‌ പോകാറായപ്പോള്‍ ഒരാള്‍ ഓടി വരുന്നു. റോയ്‌....
റോയ്‌ ബസില്‍ കയറി ഇരിക്കുവാന്‍ ഇടം തപ്പി. പക്ഷെ, ആകെ ഉള്ളതു റോസിന്റെ അടുത്ത്. രണ്ടു പേര്‍ക്കും ആകെ ഒരു ചമ്മല്‍ പോലെ. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു അവിടെ ഇരുന്നോ, റോസ് നിന്നെ ഒന്നും ചെയ്യില്ല എന്ന്. അങ്ങനെ, റോയ്‌ റോസിന്റെ അടുത്ത് ഇരുന്നു. എന്നാല്‍ റോസ് അവനെ നോക്കിയാതെ ഇല്ല, എങ്ങനെയോ ഉച്ചവരെ അവര്‍ മിണ്ടാതെ ഇരുന്നു. അവസാനം മൌനത്തിനു ഒരു അറുതി ഇട്ടു.


റോയ്‌ : “നമുക്ക് കഴിക്കാന്‍ പോകാം.”


റോസ് : പുഞ്ചിരിയോടെ “ ഉം”


അങ്ങനെ രണ്ടു പേരും വണ്ടിയില്‍ നിന്ന് ഇറങ്ങി. ഒന്നിച്ചു ഭക്ഷണം കഴിച്ചു. വീണ്ടും യാത്ര തുടങ്ങി. പിന്നെ അവള്‍ അവനോടു മിണ്ടുവാന്‍ തുടങ്ങി, അവനും...അവര്‍ ഒരുപാടു സംസാരിച്ചു. രാത്രി എവിടെയും തങ്ങുവാന്‍ ഉള്ള സാഹചര്യം ഇല്ലാത്തതിനാല്‍, ബസില്‍ തന്നെ ആയിരുന്നു രാത്രിയും. സംസാരിച്ചു ഇടയ്ക്കു എവിടെയോ വെച്ച് റോസ് ഉറങ്ങി. എന്ത് ചെയ്യേണം എന്നറിയാതെ റോയ്‌. അവന്‍ അന്ന് ഉറങ്ങിയില്ല. രാവിലെ ആയപോഴേക്കും അവര്‍ പള്ളിയില്‍ എത്തി. അവിടെ ഇറങ്ങി റോസ് അന്നമെചിയുടെ കൂടെ നടന്നു.


പള്ളി കഴിഞ്ഞു വീണ്ടും അവര്‍ വണ്ടിയില്‍ കയറി എന്നാല്‍ ഇത്തവണ അന്നമേച്ചി റോസിനോപ്പം ഇരുന്നു. അങ്ങനെ അവര്‍ പോയത് മഞ്ഞു ഉറങ്ങുന്ന മൂന്നാറിലെക്കാണ്‌. റോസിന് ആരും കൂടെ ഇല്ലാത്തതിനാല്‍ അവള്‍ ഒറ്റയ്ക്ക് നടന്നു. അല്പം പുറകില്‍ ആണെങ്കില്‍ കൂടി അവള്‍ക് മുന്നില്‍ ഉള്ള അവളുടെ കൂടെ ഉള്ളവരെ കാണാം. തന്റെ ക്യാമറയില്‍ ചിത്രങ്ങള്‍ എടുത്തു ഇരിക്കെ അവര്‍ അകന്നത് അവള്‍ അറിഞ്ഞില്ല. ഒരു വളവില്‍ എത്തിയപ്പോള്‍ അവരെ കാണുവാന്‍ പറ്റാതെ ആയി, അവള്‍ ഏറെ പുറകില്‍ ആണ് എന്നാ സത്യം അവള്‍ മനസിലാക്കി. പെട്ടുന്നു പുറകില്‍ നിന്ന് ഒരു ശബ്ദം.


ഒറ്റയ്ക്കാണോ?? റോയ്‌ ആയിരിക്കും എന്ന് കരുതി അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അത് ഒരു ഭ്രാന്തനെ പോലെ തോന്നിക്കുന്ന ഒരുവന്‍. അവള്‍ വേഗം നടന്നു എന്നാല്‍ അയാള്‍ അവളുടെ പുറകെ തന്നെ. പെട്ടെന് വളവു തിരിഞ്ഞു ചെന്നത് റോയ്‌ടെ മുന്നില്‍.


റോയ്‌: “കുറച്ചു വേഗം നടന്നുടെ തനിക്ക്.”


അവള്‍ പുറകെ നടന്നതിനു അവന്‍ അവളെ കുറെ ശകാരിച്ചു. എന്നാല്‍ ആഹ ശകാരങ്ങള്‍ക്കിടയില്‍ റോയ്ടെ കണ്ണുകളിലെ പ്രണയമ അവള്‍ അറിഞ്ഞു. റോസ് കുറച്ചു നേരം അത് കേട്ട് നിന്ന്, എന്നിട്ട് “റോയ്‌” എന്ന് വിളിച്ചു. അവള്‍ക്കു ചിരി അടകുവാന്‍ കഴിഞ്ഞില്ല, റോയും ചിരിച്ചു. എന്നിട്ട് രണ്ടു പേരും വണ്ടിയില്‍ കയറി.




വീണ്ടും അവര്‍ യാത്രയായി. മുന്നാര്‍ ആയതു കൊണ്ട് എല്ലാ ഇണകളും അടുത്തിരുന്നു. വീണ്ടും റോസ് ഒറ്റയ്ക്ക്. എന്നാല്‍ റോയ്‌ ഉണ്ടല്ലോ മറ്റൊരു ഏകാന്‍. അങ്ങനെ വീണ്ടും അവര്‍ യാത്ര ആയി.
അങ്ങനെ അവരില്‍ എപ്പോഴോ പ്രണയം പൊട്ടി വിരിഞ്ഞു. യാത്രക്കൊടുവില്‍ അവനു തന്നെ ഫോണ്‍ നമ്പര്‍ കൊടുത്തു അവള്‍ യാത്ര ആയി. പിന്നീട് എന്നും റോയ്‌ അവളെ വിളിക്കും. സംസാരിക്കാന്‍ ഇഷ്ടമുള്ള റോസിന്റെ ഓരോ വാക്കും അവന്‍ ശ്രെധയോടെ കേട്ടിരിക്കും. ഓരോരോ കുസൃതി ചോദ്യങ്ങളും, കോളേജിലെ സംഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും എന്ന് വേണ്ട അവള്‍ക്കു പറയാന്‍ നൂറു നൂറു കാര്യങ്ങള്‍. അങ്ങനെ അവരില്‍ പ്രണയം ഒരു പടുകൂറ്റന്‍ വൃക്ഷം കണക്കെ പുഷ്പിച്ചു പന്തലിച്ചു.




സീന്‍  4


അങ്ങനെ വര്‍ഷങ്ങള്‍ മൂന്നു കടന്നു പോയി. ഒരിക്കല്‍ റോസിന്റെ ഒരു സന്തേശം വന്നു.
നമുക്ക് പിരിയാം. എന്താണെന്നു അറിയാതെ റോയ്‌ വിഷമത്തിലായി. റോയ്‌ കുറെ അവളെ വിളിച്ചു. അവസാനം അവള്‍ ഫോണ്‍ എടുത്തു. അവനു അവളെ കാണണം എന്ന് പറഞ്ഞു. ശേരി എന്ന് പറഞ്ഞു റോസ് ഫോണ്‍ വെച്ച്.


അങ്ങനെ അവര്‍ രണ്ടു പേരും പള്ളിയില്‍ കാണാം എന്ന് പറഞ്ഞു. ദൂരെ നിന്നും റോയ്‌ വരുന്നഹ്ടു കണ്ടു റോസ് കണ്ണുകള്‍ തുടച്ചു.


റോയ്‌ : “എന്താ നീ ഇങ്ങനെ ഒക്കെ പറയുന്നെ, ഞാന്‍ എന്ത് തെറ്റാണു ചെയ്തത്??”


റോസ് : “ റോയ്‌ തെറ്റ് ചെയ്തു എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ, എനിക്ക് മടുത്തു ഇ പ്രണയം, നമുക്ക് പിരിയാം”


റോയ്‌ : “ മടുതുവെന്നോ, നിനകെന്താ ഇത് കുട്ടികളി ആണോ?’


റോസ് ഒന്നും പറഞ്ഞില്ല, അവനെ നോക്കുവാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല.


റോയ്‌ ദേഷ്യത്തോടെ കുറെ തവണ കാരണം ചോദിച്ചു എങ്കിലും...


റോസ് : “ പിരിയാം എന്നലെ പറഞ്ഞത്, അതില്‍ കൂടുതല്‍ എനികൊന്നും പറയാന്‍ ഇല്ല “


റോയ്‌ ദേഷ്യത്തോടെ തന്റെ കയ്യില്‍ ഉണ്ടായിരുന്ന, റോസിനെ ഏറ്റവും ഇഷ്ടമുള്ള മണികള്‍ ഉള്ള ആ കീ ചെയിന്‍ അവളുടെ കല്ച്ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു, എന്നിട്ട് ഇനി നമ്മള്‍ ഒരിക്കലും കാണില്ല എന്നു പറഞ്ഞു.


റോയ്‌ നടന്നകന്നു.


എന്നാല്‍ ദേഷ്യം എല്ലാം മാറിയപ്പോള്‍ റോയ്‌ റോസിനെ വിളിച്ചു എന്നാല്‍ അവളുടെ ഫോണ്‍ ശബ്ദിച്ചതെ ഇല്ല. കുറച്ചു ദിവസം റോയ്‌ വിളിച്ചു എങ്കിലും അവളെ കിട്ടുന്നതെ ഉണ്ടായില്ല. പിന്നെ തന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാ വിശ്വാസം ഉള്ളത് കൊണ്ട് റോസ് വാശി തീര്‍ന്നു വിളികട്ടെ എന്ന് കരുതി കാത്തിരുന്നു...എന്നാല്‍ അത് ഒരിക്കലും തീരത്ത ഒരു കാതിരിപു ആയിരുന്നു.




സീന്‍  5


അവളുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഇ നാട്ടില്‍ നിന്നാല്‍ തനിക് ഭ്രാന്ത് പിടിക്കും എന്ന് തോന്നിയ റോയ്‌ പിന്നെ മുംബൈയിലേക്ക് പോയി. അവിടെ ഒരു ജോലി കണ്ടു പിടിച്ചു. അവിടെ താമസിക്കാന്‍ തീരുമാനിച്ചു. അവിടെ തന്നെ ഉള്ള ഒരു പെണ്‍കുട്ടിയെ അവനു വേണ്ടി വീടുകര്‍ കണ്ടു പിടിച്ചു. വിവാഹവും നടന്നു. പിന്നീട് അവരുടെ സന്തോഷത്തിന്റെ ദിനങ്ങള്‍ ആയിരുന്നു.




സീന്‍  6


ഒരിക്കല്‍ റോയ്ടെ ഭാര്യയുടെ ആവശ്യപ്രകാരം അവര്‍ നാടിലേക്ക് പോന്നു. അവിടെ പള്ളിയില്‍ പോയി വരം എന്ന് പറഞ്ഞു റോയ്‌ പള്ളിയിലേക്ക് യാത്ര ആയി. കുറച്ചു നേരം താന്‍ രോസിനോട് യാത്ര പറഞ്ഞ ആ മരത്തിന്റെ ചുവട്ടില്‍ നിന്ന് പിന്നീട് തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു മണിയുടെ ശബ്ദം. റോസിന് ഏറെ ഇഷ്ടമുള്ള ശബ്ദം. അവന്‍ ശബ്ദം കേട്ട ദിക്കിലേക് നാടാണ്‌ ചെന്ന്, തന്റെ റോസ് ആണെന് കരുതി. എന്നാല്‍ അവിടെ മിണ്ടുവാന്‍ പോലും കഴിയാനാവാത്ത ആളുകള്‍ ഉറങ്ങുന്ന സിമിതെരിയിലെക്കാന് ശബ്ദം അവനെ നയിച്ചത്.


അവന്റെ ഹൃദയം ഇടിപ്പ് അവനു തന്നെ കേളക്ക. അവന്‍ ശബ്ദത്തെ പിന്തുടര്‍ന്ന് ഒരു കല്ലറയിലേക്ക് അടുത്തെത്തി. അവിടെ ഒരു കല്ലറയില്‍  തന്‍ പണ്ട് ഉപേഷിച്ച് പോയ തന്റെ റോസിനായി കൊടുത്ത മണികള്‍ ഉള്ള കീ ചെയിന്‍ തൂങ്ങി കിടക്കുന്നു, അത് കാറ്റില്‍ തന്നോട് സംസാരിക്കുന്നതുപോലെ തോന്നി. ആ കല്ലറയില്‍ ഇങ്ങനെ എഴുതിയിരുന്നു,


“എന്റെ ജീവിതം പൂര്‍ത്തിയാക്കാന്‍ ആവാത്ത സ്വപ്നങ്ങളുടെ ഒരു ചില്ലികൊട്ടരമായിരുന്നു, നീ ഇന്ന് ഇത് വായിക്കുന്നു, കാരണം നീ ഇന്നും ജീവനോടെ ഇരിക്കുന്നു. മുന്നോട്ടു പോവുക.”
റോസ്
ജനനം : 20-10-1986
മരണം : 30-06-2012


തന്റെ റോസ് എന്തിനു അതു പറഞ്ഞു എന്ന് സത്യം അവന്‍ മനസിലാക്കിയപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നാല്‍, അപ്പോള്‍ റോസ് തന്റെ കാതില്‍ പറയുന്നപോലെ അവനു തോന്നി “മുന്നോട്ടു പോവുക.”


അവന്‍ കണ്ണുനീര് തുടച്ചു, ഒരു പുഞ്ചിരിയോടെ നടന്നകന്നു...മണിയുടെ ശബ്ദം കാറ്റില്‍ മുഴങ്ങി പിന്നീട് പതിയെ അതും ശൂന്യതയില്‍ അലിഞ്ഞു ചേര്‍ന്നു.

Saturday, September 17, 2011

പറയാതെ പോയ ആ പ്രണയം

എനിക്ക് തന്നെ അറിയില്ല എന്തിനാണ് എന്‍റെ വാക്കുകളില്‍ ദുഃഖം തളംകെട്ടിനിക്കുന്നതെന്ന്. എന്ത് പറഞ്ഞാലും അതില്‍ ഒരു നൊമ്പരം. ചിലപ്പോള്‍ എന്നോട് എല്ലാം തുറന്നു പറയുന്ന എന്‍റെ സുഹൃത്തുക്കളുടെ ജീവിതത്തിലെ സങ്ങടങ്ങള്‍ ആകാം എന്നെ വിഷമിപ്പിക്കുന്നത് എന്ന് തോന്നാറുണ്ട്.എന്തിനു വേണ്ടി എന്നോ ആര്‍ക്കു വേണ്ടി എന്നോ അറിയാത്ത ഒരു ദുഖത്തിനായി ഇന്നും മനസ്സ് വിഷമിക്കുന്നു. എനിക്ക് അവനെ ഇഷ്ടമാണ് ചിലപ്പോള്‍ അവന്‍റെ വാക്കുകള്‍ ആകാം എന്നെ അവനിലേക്ക് അടുപ്പിക്കുന്നത്. നേരിട്ട് പറയാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ പല രീതിയിലും അവനോടു ഇഷ്ടം പ്രകടിപിച്ചു. എന്നാലും നേരില്‍ പരയുനതിന്‍റെ തീവ്രത ഒന്നിലും തന്നെ ഉണ്ടാവുകയില്ല. ആതിനാലാകാം എന്റെ ഇഷ്ടം അവന്‍ അറിയാതെ പോകുന്നത്. എന്തായാലും അവന്‍ അറിഞ്ഞില്ല എങ്കിലും എന്റെ പ്രൊഫസര്‍ വരെ അറിഞ്ഞു എനിക്ക് അവനോടു, അല്ലെങ്കില്‍ ഒരാളോട് ഇഷ്ടം ഉണ്ട് ഇന്ന്...ഇന്ന് അദ്ദേഹം എന്നോട് വന്നു ചോദിച്ചു, എന്താണ് കുട്ടിക്ക് പറ്റിയത്, വാക്കുകളില്‍ നിറയെ ഇണക്കുരുവികളുടെ തീവ്രമായ ഒരു കഥ ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ എന്ന്. എന്തൊക്കെയോ പറഞ്ഞു ഞാന്‍ അപ്പോള്‍ രക്ഷപെട്ടു എങ്കിലും എനിക്കിപ്പോള്‍ തോന്നുന്നു എനിക്ക് അവനോടു ഉള്ള സ്നേഹം അവന്‍ അറിയുന്നതിലും മുന്നേ സുഹൃത്തുക്കള്‍ അറിയും, അതിനാല്‍ ഇനി ഞാന്‍ എന്റെ പ്രണയം പറയുന്നില്ല. എനിക്ക് അവനെ അറിയുന്നത് വെച്ച് അവന്‍ നന്നായി സംസാരിക്കുന്ന ഒരു കുട്ടിയാണ്....എന്നാല്‍ അവന്‍റെ വാക്കുകളില്‍ എവിടെയോ ഒരു ദുഖത്തിന്റെ ഒരു സ്പര്‍ശം. സ്നേഹിക്കുകയാണ് ഞാന്‍ അവനെ ആ വാക്കുകളിലൂടെ.... ജീവിതം വാക്കുകളിലൂടെ അവന്‍ കാണിച്ചുതരുമ്പോള്‍ ഒന്നും പറയാന്‍ ആവാതെ അവനു ഒരു തണല്‍ ആകണം എന്ന് മനസ്സ് ആഗ്രഹിക്കുന്നു. ഇതാകുമോ യഥാര്‍ത്ഥത്തില്‍ പ്രണയം?? അതോ പ്രണയം എന്ന് ഞാന്‍ തെറ്റിധരിക്കുന്നതൊ?? ഒരുപാടു ചിന്തിച്ചിട്ടും തുറന്നു പറയാന്‍ ഉള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല....സാരമില്ല കാലം മായ്ക്കാത്ത മുറിവുകളോ ഒര്‍മകാളോ ഇല്ല. ധൈര്യം ഇല്ലാത്ത എനിക്ക് സ്നേഹം വിധിച്ചിട്ടും ഇല്ല. പക്ഷെ വേറെ എന്തിനേയും ധൈര്യത്തോടെ നേരിടുന്ന ഞാന്‍ എന്തെ പ്രണയത്തെ ഭയപെടുന്നു, തുറന്നു പറയാന്‍ കഴിയാതെ പോകുന്നു?? ഒന്ന് മാത്രം, ലോകത്തിനു നീ എന്താണ് എന്ന് പറയാന്‍ നിനക്ക് നൂറു വാക്കുകള്‍ ഉണ്ടാകും ലോകത്തിനു നിന്നെ കുറിച്ചും!! പറയുവാന്‍ നീ ഒരുക്കമാണെങ്കില്‍ കേള്‍ക്കുവാന്‍ ഞാന്‍ കാതോര്‍ക്കുകയാണ്.... ഇനി താമസം നിന്റെ വാക്കുകള്‍ക്കു മാത്രം....അര്‍ഹിക്കാത്ത ആ മുന്തിരിയെ ആണ് കൊതിക്കുന്നതെന്നറിഞ്ഞിട്ടും മനസ് പറയുന്നു വാക്കുകള്‍ ചേരും... കാലം ചേര്‍ക്കും....അതിനായ്‌ കാത്തിരിക്കാം. വിധിച്ചതെന്തോ അതില്‍ സന്തോഷിക്കാം. എന്തായാലും ഇനി എന്റെ വാക്കുകളില്‍ പ്രണയമോ നൊമ്പരമോ ഉണ്ടാവുകയില്ല...കാരണം അത് എന്നെ സ്നേഹിക്കുന്നവരെ നോവിക്കുന്നു....

Tuesday, September 13, 2011

അങ്ങനെ ഈ ദിനവും കടന്നുപോയി !!


ദൂരെ ഏതോ മലനിരകള്‍ക്കു പുറകിലായ്‌
ചെമ്ചായവും തൂകി ഉണരുന്നു സൂര്യന്‍
പ്രകാശ കിരണങ്ങള്‍ പടര്‍ന്നുയരവേ
തമസ് മായുന്നു പിന്നോട്ട്...പടി പടിയി

നേര്‍ത്ത വെളിച്ചം വിണ്ണില്‍ കാണവേ
പക്ഷികള്‍ ഉണരുന്നു തന്‍ നിദ്രയില്‍ നിന്ന്
പാട്ടുകള്‍ പാടിയവര്‍ എതിരേല്‍ക്കുന്നു
ശോഭായണിഞ്ഞൊരു പ്രകശ രശ്മിയെ

മഞ്ഞുതുള്ളികല്‍ കണ്‍തുറക്കവേ-
ചൂടെരിവരുന്നു, പോഗുവാന്‍ അവര്‍ക്ക് സമയമായ്‌
ഒരിറ്റു കണ്ണുനീര്‍ പൊഴിച്ച് അവ പുനര്‍ന്നൊരു
ചെറു ചെടിവേ വിട്ടു വിണ്ണിലേക്ക് യാത്രയായി

എവിടെ നിന്നോ ഒരു കണ്ണുനീര്‍ത്തുള്ളി വീഴവേ
ഉണരുകയായി ചെറു കുസുമങ്ങളും
വര്‍ണ്ണാഭയാര്‍ന്നൊരു  ഇതളു വിരിച്ചു
വരവെല്‍ക്കുകയായി വീണ്ടും ആ പുലരിയെ

ഉണരുന്നു വാനവും വിണ്ണും
പൂവും പുഴുക്കളും കിളികളും
ഉണരുകയായി മനുജരും
വീണ്ടുമൊരു ദിനത്തിന്‍ യാത്ര തുടരുവാന്‍

ചൂടേറി വരുന്നു ഇ ജീവിതത്തിനും
സൂര്യന്‍ തലയ്ക്കു മുകളില്‍ എന്നപോല്‍
ഓരോ ജീവനും തുടങ്ങുന്നു ഇ പുലരിപോല്‍
ജീവിചിതീര്‍ക്കുന്നു ഓരോ ദിനങ്ങളും

പകലേറെ കഴിഞ്ഞുപോയി, വിണ്ണില്‍ മുഖം ക്ഷീണിതമായ്‌
കൂടണഞ്ഞു പറവകളും,
തളര്‍ന്നു പടി ഇറങ്ങവേ ഓര്‍മതന്‍
ചെഞ്ചായം വിതറി അര്‍ക്കന്‍ ഒരിക്കല്‍ കൂടി

സ്ര്മൃതിതന്‍ കുളിരണിയിച്ചു കോടയും പരന്നു മണ്ണിലും വിണ്ണിലും
സന്ധ്യതന്‍ കുങ്കുമചായം നിശയിന്‍ നീലിമയില്‍ അലിഞ്ഞു ചേരവെ
നിഴലായി അലയുമീ ജീവിതങ്ങളും എവിടെയോ മറയുന്നു
ഒരു ഭ്രാന്തമാം നിശബ്ദതയില്‍

വരുമോ ഈ പുലരി ഒരിക്കല്‍ക്കൂടി
മഞ്ഞുതുള്ളി തന്‍ കുളിരേകുവാനായി
വിണ്ണില്‍ ശോഭ പരത്തുവാനായി
ജീവനെ തമസില്‍ നിന്നും വിടുവിക്കുവനായി

പ്രതീക്ഷിക്കാം നമുക്കാ പുലരിയെ, ഒരുങ്ങാം എതിരെല്‍ക്കുവാനായ്‌
അര്‍ക്കന്‍ തരും വെളിച്ചത്തില്‍, അവന്‍ തരും ദാനത്തിനായ്‌
വീണ്ടും ഇ പ്രപഞ്ചത്തെ കാണുവാനായി
സുന്ദരമാം ഇ ഭൂമിയെ അറിയുവാനായി


Sunday, September 4, 2011

വിരഹത്തില്‍ നിറയും സ്വപ്നം


നിലാവിന്‍റെ നേര്‍ത്ത വെളിച്ചത്തില്
മിന്നിത്തിളങ്ങുന്ന താരകളെ നോക്കി
തഴുകി എത്തുന്ന കുളിര്‍കാട്റ്റില്‍
ഏകാന്തമായ്‌ ഈ താഴ്‌വരയില്‍

സ്വപ്നങ്ങള്‍ക്ക് നിറം ചാളിക്കുവാന്‍
ജീവിതമാകും ചെപ്പിനുള്ളില്‍ നിന്ന്
ചായങ്ങള്‍ തിരയാവേ,
നിറം കുറഞ്ഞു വെന്നോ, അതോ ശൂന്യമെന്നോ...

സന്തോഷത്തിന്റെ മുത്തുകള്‍
നിറഞ്ഞു നില്‍ക്കുമീ രാത്രിയില്‍
എന്തെ നീ മിഴിനനയ്ക്കു
മഴയായ്‌ നിന്‍ മിഴിനീര്‍ പൊഴിക്കു

വയലില്‍ വിരിയും ചെരുകുസുമങ്ങള്‍
സന്തോഷത്തിന്‍ പരിമളം വിതറവേ
അല്പായുസുക്കളായ്‌ അവ
പൊഴിഞ്ഞു വീഴുവതെന്തേ!!

ജീവിത യാഥാര്‍ത്ഥ്യം തേടി അലയുമി-
യാത്രയില്‍, വേലിയിറക്കവും,കയറ്റവും
സുഖദുഖങ്ങളുടെ നിറകൂട്ടാം ജീവിതം
മധുരമോ കയ്പ്പ് നിറഞ്ഞതോ!!

ഏകാന്തമാം ഈ യാത്രയില്‍
കണ്ടുമുട്ടുന്നു നാം ഇടവഴിയില്‍ എവിടെയോ
ഒത്തുചെരുന്നു പിന്നെ എവിടേക്കോ പിരിയുന്നു
വീണ്ടും തുടരുന്നു നാം ഈ യാത്ര

അന്ത്യയാമങ്ങളിന്‍ ഓര്‍മ്മകള്‍ തന്‍
ചെപ്പ് തുറന്നു നോക്കവേ
വഴിയില്‍ വീണുടഞ്ഞ മലരുകളുടെ
മധുരമാം നൊമ്പരങ്ങള്‍ കേള്‍ക്കുന്നുവോ??

സ്വപ്നങ്ങള്‍ക്ക് ചിറകു വെച്ചിരുന്നുവെങ്കില്‍
മരീചികയാം ഈ ജീവിതത്തില്‍ നിന്ന്
പറന്നുയര്‍ന്നു അകന്നുപോകം
ഓര്‍മ്മകള്‍ മനസ്സിനെ നോവിക്കാതിരിക്കുവനായ്‌

മാറിവരും കാലവും, വേനലും വസന്തവും
ശാസ്വതമായ്‌ നിലനില്‍ക്കും ഈ വാക്ക് മാത്രം
എങ്ങോ എവിടെയോ ഒരു മനസിന്‌ അറിയാം
വിരഹത്തിന്‍ വാക്കുകളില്‍ നിറയും എന്‍ സ്വപ്നങ്ങളെ... 

Monday, August 29, 2011

जिंदकी की सच


वोह जिंदगी ही क्या बिन सुख दुःख के......

अँधेरा नहीं तो उजाला किसलिए

जो हाथ में हे समाल नहीं सकता 

तो ये थैली में भर भर के रखने से क्या

जियो जिंदकी वो कैसे भी हे..

सुख दुःख तो आती जाती रहती हे!! 

Saturday, August 20, 2011

                                
                                
                                എന്‍റെ ഓര്‍മ്മകളുടെ താളുകളില്‍
                                  
                                മറന്നു വെച്ച ചില മധുരസ്വപ്നങ്ങളുടെ
                                    

                                ഒരു ഓര്‍മ്മക്കുറിപ്പായി ഈ മയില്‍പീലി..




                                പെയ്തു തീര്‍ന്ന നാള്‍വഴികളിലെ

                                ഈ മഞ്ഞുതുള്ളിയുടെ -

                                സ്വപ്നങ്ങളുടെയും നൊമ്പരങ്ങളുടെയും

                                ഒരിക്കലും യാഥാര്‍ത്യമാകാത്ത ചില നിമിഷങ്ങളും..

                                    



                                കണ്ണുനീരിനു മഞ്ചാടിയുടെ നിറം ചാലിച്ച്
                                  

                                ഓരോ നിമിഷവും ഒരു നൂലില്‍ കോര്‍ത്തു തീര്‍ക്കുന്ന

                                 ഏകാന്തതയുടെ കൂട്ടുകാരിയായി,

                                 ഓര്‍മ്മക്കായി ഈ മഞ്ഞുതുള്ളി.....

TIME WILL REPEAT


As we travelled along a way

holding our hands, and mind together..

How happy we were…

I learned the beauty of togetherness

I knew what love is.



No one ever thought, a day would come,

That our journey will come to an end!

Life takes so many diversions..

Sometimes, together we cant go!

Make us to choose opposite ways.



But now, going alone in paths new and unknown

I could just sit and cry…

With heavy heart when I walk,

Am afraid to be alone without you!!

I would not dare to raise my eyes,

Just could see an endless path.



Hope never dies in life

As we had met coming on opposite ways

Paths of this life will never deceive

We will meet again sooner or later

In some other convergence as before.

Monday, April 11, 2011

friends of life!!!



holidays are grace for all

but curse for some.




when i see people enjoying

with laughter,

with joy,

with friends,

i feel so desearted


in the life of lonliness.





i too feel, had them in ma life


to say i would die for you people!!!


it is so hard to tell in open


that in the group i stand alone





some r happy to see me alone,


that their curse worked out!


their atempts had fruits!!


nevertheless,


u can never make me alone,


'cos am happy with ma everything!!!





my world is colourful,


it is beauteous,


it is elegant...


as much as u make me alone,


that much strong ma world become!!!





holidays r now beautiful,


with no tension no worries,


and am close to ma heart...


in ma world of creativity!!